Laal Meri Pat | കലന്ദറുകളുടെ കാവൽ

സമായെ ബിസ്മിൽ 13 | ‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് കലന്ദറുകളുടെ കാവൽ ഏറെയൊന്നും സാഹിത്യഭംഗി അവകാശപ്പെടാനില്ലെങ്കിലും ദക്ഷിണേഷ്യൻ ഖവാലി പാരമ്പര്യത്തിൽ ഏറ്റവും പ്രസിദ്ധവും ജനകീയവുമായ കലാം ആണ് “ലാൽ മേരി പത്” എന്ന് തുടങ്ങുന്ന ഗാനം. പാടിപ്പാടിയും ഇടക്ക് പറഞ്ഞും നിമിഷകവനങ്ങളിലൂടെ പുരോഗമിക്കുകയും മറ്റേതോ ലോകത്തിന്റെ സ്വരവിന്യാസങ്ങളിലൂടെ ദിവ്യാനുരാഗവിവശമായ ആനന്ദാതിരേകം സ്വയം അനുഭവിക്കുകയും കേൾവിക്കാരെ അതിൽ ലയിപ്പിക്കുകയും ചെയ്യുന്ന മായാജാലം ഏറ്റവും പ്രകടമാകുന്ന ഒരു ഖവാലി കൂടിയാണിത്.  ഇതിഹാസഗായകരുടേതുൾപ്പെടെ എണ്ണമറ്റ ഭാഷ്യങ്ങളും ശൈലികളും വരിവ്യത്യാസങ്ങളും ഇതിനുണ്ട്. ഖവാലിയുടെ പൊതുചരിത്രം വെച്ചുനോക്കുമ്പോൾ പതിമൂന്നാം നൂറ്റാണ്ടു

» Read more

Lagi Bina | മുറിവിന്റെ ഉണർവുകൾ

സമായെ ബിസ്മിൽ 12 | ‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് മുറിവിലൂടെയാണ് വെളിച്ചം പ്രവേശിക്കുന്നത് എന്നൊരു നിരീക്ഷണം റൂമി മസ്നവിയിൽ നടത്തുന്നുണ്ട്. വിളളലുകളിലൂടെ ഒരു മുറിക്കകത്തേക്ക് വെയിലോ നിലാവോ വന്നുകയറും പോലെ ഹൃദയത്തിന്റെ മുറിവുകൾ, കടുത്ത വേദനകൾ, നമ്മെ കൂടുതൽ വെളിച്ചവും തെളിച്ചവുമുളള മനുഷ്യരാക്കിത്തീർക്കുന്നു. അഥവാ അതാണതിന്റെ സാംഗത്യം. ദുരന്തങ്ങളാണ് ദൈവാസ്തിത്വത്തിന്റെ ഒരു നിദർശനമെന്ന് ഇസ്സത്ത് ബെഗോവിച്ച് എഴുതുന്നതിന്റെ പൊരുളും മറ്റൊന്നല്ല. ആത്മീയവും വൈകാരികവുമായ മുറിവുകൾ നമുക്കുളളിലെ ഏറ്റവും സുന്ദരമായതിലേക്കും ഏറ്റവും വിരൂപമായതിലേക്കും തുറന്നിടപ്പെടുന്ന വാതിലുകളാണ്. ഏത് വേണമെടുക്കാനെന്നത് ഉളളിലെ വിവേകത്തിന്റെ തിരഞ്ഞെടുപ്പാണ്. ഒരാൾക്ക്

» Read more

Aaj Rang Hai |നിറപ്പകിട്ടിന്റെ മേളം

ആജ് രംഗ് ഹേ | സമായെ ബിസ്‌മിൽ 07 |‘സുപ്രഭാതം’ ഞായർ പതിപ്പ്  എം നൗഷാദ്  ഇനിയീ ജന്മത്തിനെന്തൊരു തിളക്കം   ആയിരക്കണക്കിന് അനുയായികൾക്കിടയിൽ ദില്ലിയിലെ 22 ദർവീശുമാർ ഹസ്‌റത് നിസാമുദ്ദീൻ ഔലിയയുടെ പ്രിയശിഷ്യരായിരുന്നു, അമീർ ഖുസ്രുവും അവരിൽ ഉൾപ്പെടുന്നു. ഒരിക്കൽ ഔലിയ അവരെ പരീക്ഷിക്കാൻ തീരുമാനിച്ചതായി പറയപ്പെടുന്ന ഒരു കഥ ഈ ഖവാലിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒരുനാൾ അദ്ദേഹം തന്റെ 22 ശിഷ്യരോടൊപ്പം ദില്ലി നഗരവും പ്രാന്തപ്രദേശങ്ങളും ചുറ്റിക്കറങ്ങുകയായിരുന്നു. സന്ധ്യയായപ്പോൾ ശിഷ്യരോട് പ്രത്യേകിച്ചൊന്നും പറയാതെ അദ്ദേഹം ഒരു വേശ്യാലയത്തിലേക്ക് കയറിച്ചെന്നുവത്രെ. ഞെട്ടിപ്പോയ ശിഷ്യർ ആശയക്കുഴപ്പത്തിലായി. മിക്കവാറും

» Read more

Allahu Hu Allah.. | നീയാണുയിരും ഉണ്മയും 

നീയാണുയിരും ഉണ്മയും അല്ലാഹ് ഹൂ | സമായെ ബിസ്മിൽ 06 |‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് സൂഫിസദസ്സുകളിലെ ദൈവാനുസ്മരണത്തിന്റെ ഏറ്റവും ചുരുങ്ങിയതും ഏറ്റവും നിഗൂഢവുമായ ശബ്ദമാണ് ‘ഹു’ എന്നത്. എല്ലാ ദിക്റുകളും ഫിക്‌റുകളും (ദൈവികാനുസ്മരണവും ധ്യാനാത്മകചിന്തയും) ചെന്നവസാനിക്കുന്നതും അല്ലാഹുവിനെ ഭാഷയിൽ ആവിഷ്കരിക്കാവുന്നതിന്റെ ഏറ്റവും ചെറുതുമായ, എന്നാൽ അതിവ്യാഖ്യാന വൈപുല്യവുമുള്ള പദമാണ് അറബിയിലെ ‘ഹു’. “അല്ലാഹ് ഹു” എന്നത് പടച്ചവനെ സാക്ഷ്യപ്പെടുത്തിയും ഉറപ്പിച്ചും ബോധ്യപ്പെടുത്തിയും സ്വയംപറയുന്ന നിർവൃതിദായകമായ അവസ്ഥയാണ് ഈ ഖവാലിയിൽ. ഖവാലി എന്ന സംഗീതരൂപം കണ്ട ഏറ്റവും ഹൃദയഭേദകവും ആത്മാവിനെ തുളച്ചുകയറുന്നതുമായ സ്വരം

» Read more

Chaap Tilak | ചാപ് തിലക് 

സമായെ ബിസ്മിൽ – 4 | ‘സുപ്രഭാതം’ ഞായർ പതിപ്പ് പംക്തി എം നൗഷാദ് നമ്മുടെ കണ്ണുകൾ പരസ്‌പരം കണ്ടപ്പോൾ മധ്യകാല ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ കവിയായിരുന്നു അമീർ ഖുസ്‌റു. പേർഷ്യൻ ഭാഷയിലും ഹിന്ദ്‌വിയിലും എഴുതിയ അദ്ദേഹം ദില്ലി മുതൽ അനത്തൊലിയാ വരെ ഫാർസി സംസാരിച്ചിരുന്ന ദേശങ്ങളിലെല്ലാം ഒരുകാലത്ത് വായിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തിരുന്നു. ഫാർസിയിൽ എഴുതിയ ഏറ്റവും വലിയ ഇന്ത്യൻ കവിയായി ഇന്നും ഖുസ്‌റു തന്നെയാണ് പരിഗണിക്കപ്പെടുന്നത്. പണ്ഡിതനും സംഗീതജ്ഞനും സൂഫിയുമായിരുന്ന ഖുസ്‌റു ദക്ഷിണേഷ്യൻ സാംസ്കാരികപൈതൃകത്തിനും ആത്മീയതക്കും പകർന്ന ചൈതന്യം അനല്പമാണ്. അനേകം വിശേഷണങ്ങൾ

» Read more
1 2 3