Mere Rashke Qamar | പ്രണയവീഞ്ഞിന്റെ പരമാനന്ദം

സമായേ ബിസ്‌മിൽ 19 | ‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് പ്രണയവീഞ്ഞിന്റെ പരമാനന്ദം പ്രണയവും വീഞ്ഞുപോലെ പ്രകടവും പ്രധാനവുമാണ് സൂഫീകവിതയിൽ. അവ ഒരുമിച്ചുവരുന്ന സന്ദർഭങ്ങളും ധാരാളം. രണ്ടിനെയും രൂപകമെന്ന നിലയിൽ ഒരുമിപ്പിക്കുന്നത് അതിന്റെ ലഹരിയാണ്. വെളിവുഭേദിക്കാനും നിയമങ്ങളെ ഉല്ലംഘിക്കാനുമുള്ള അവയുടെ സഹജശേഷിയാണ്. പ്രണയവും വീഞ്ഞും ഒരേ സാധ്യതയുടെ രണ്ടുതലങ്ങളാണ് സൂഫികവിതയിൽ. പ്രണയത്തേക്കാൾ വീര്യമുള്ള വീഞ്ഞില്ലെന്ന് അവർ പറയും. മജ്നുവിന്റെ ഉന്മാദത്തെയും ലൈലയുടെ കണ്ണുകളെയും ഉദാഹരിക്കും. ആത്മാവിലാണ് പ്രണയത്തിന്റെ പ്രേരണാരഹസ്യങ്ങൾ. ലൗകികമായ രൂപകങ്ങളിലൂടെ മതത്തിന്റെ ബാഹ്യാനുഭവങ്ങൾക്കപ്പുറത്തേക്ക്, അതീന്ദ്രിയമായ ഒരു ഭാവലോകത്തിന്റെ തീവ്രഉന്മാദത്തിലേക്ക്, അഗാധസൗന്ദര്യങ്ങളിലേക്ക് ആത്മാവിനെ

» Read more

Ye Jo Halka Halka Surur Hei | ദിവ്യാനുരാഗത്തിന്റെ വീഞ്ഞ്

സമായേ ബിസ്‌മിൽ 17 | ‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് ദിവ്യാനുരാഗത്തിന്റെ വീഞ്ഞ് വീഞ്ഞും ചഷകവും സൂഫികവിതയിൽ എന്തിനിത്ര ആവർത്തിക്കപ്പെടുന്നുവെന്നത് പലരെയും പലവിധത്തിൽ കുഴക്കാറുണ്ട്. ഇസ്‌ലാമിക ജീവിതമൂല്യങ്ങൾ പ്രകാരം മദ്യപാനം സംശയലേശമന്യേ വിലക്കപ്പെട്ടിരിക്കുമ്പോൾ പ്രത്യേകിച്ചും. മൗലാനാ ജലാലുദ്ദീൻ റൂമി മുതൽ ഇമാം ഖുമൈനി വരെയുള്ളവരുടെ ഫാർസി കവിതകളിലും ദക്ഷിണേഷ്യൻ ഭാഷകളിലെ എണ്ണമറ്റ സൂഫീകാവ്യങ്ങളിലും വീഞ്ഞുപാനത്തെക്കുറിച്ചുള്ള സമൃദ്ധമായ പരാമർശങ്ങൾ കാണാം. ഓറിയന്റലിസ്റ് വിവർത്തനങ്ങളിലൂടെ പ്രചരിച്ച ഉമർ ഖയ്യാമിന്റെ റുബാഇയാത് പോലുള്ള കാവ്യങ്ങളും എപിക്യൂറിയൻ ആഹ്വാനമായാണ് കൂടുതലും മനസ്സിലാക്കപ്പെട്ടത്. എന്നാൽ സൂഫീകവിതകളിലെ ആധ്യാത്മികതയെപ്പറ്റി പഠിച്ചവർ പറയുന്നത്

» Read more

Tum Ek Gorakh Dhanda Ho | നിന്റെ നിഗൂഢരഹസ്യങ്ങൾ

സമായെ ബിസ്മിൽ 15 | ‘സുപ്രഭാതം’ ഞായർ പതിപ്പ്എം. നൗഷാദ് നിന്റെ നിഗൂഢരഹസ്യങ്ങൾ പ്രാർഥനക്കും പഴിപറച്ചിലിനുമിടയിലെ വര ചിലപ്പോൾ നേർത്തുപോകാറുണ്ട് കടുത്ത ദുരിതങ്ങളിൽ. സ്‌തുതിപാടലിൽ നിന്ന് ദൈവനിന്ദയിലേക്ക് കവിത വഴുതിവീഴുക എളുപ്പമാണ്. ആഴമുള്ള സംശയങ്ങളിലൂടെ വിശ്വാസത്തെ വീണ്ടും വീണ്ടും ഉറപ്പിക്കുന്നത് ആധ്യാത്മക പാരമ്പര്യങ്ങളിൽ അപൂർവമല്ല. ഭാഷയുടെയും ബോധത്തിന്റെയും യുക്തിയുടെയും പരിമിതി കൂടിയാണല്ലോ ഈ ലോകത്തെ ജീവിതം. ബുദ്ധിക്കറിയാത്തതും അറിയാനാവാത്തതും ഹൃദയം കൊണ്ട് ഏറ്റെടുക്കുന്നവരാണ് മനുഷ്യർ. അതാണ് മിത്തുകളുടെ സാംഗത്യവും നമ്മൾ സ്വപ്നം കാണുന്നതിന്റെ പൊരുളും. വൈരുധ്യങ്ങളുടെ ഈ ലോകം എന്തൊരു വേദനയാണ് എന്ന് സ്വകാര്യമായി

» Read more

Laal Meri Pat | കലന്ദറുകളുടെ കാവൽ

സമായെ ബിസ്മിൽ 13 | ‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് കലന്ദറുകളുടെ കാവൽ ഏറെയൊന്നും സാഹിത്യഭംഗി അവകാശപ്പെടാനില്ലെങ്കിലും ദക്ഷിണേഷ്യൻ ഖവാലി പാരമ്പര്യത്തിൽ ഏറ്റവും പ്രസിദ്ധവും ജനകീയവുമായ കലാം ആണ് “ലാൽ മേരി പത്” എന്ന് തുടങ്ങുന്ന ഗാനം. പാടിപ്പാടിയും ഇടക്ക് പറഞ്ഞും നിമിഷകവനങ്ങളിലൂടെ പുരോഗമിക്കുകയും മറ്റേതോ ലോകത്തിന്റെ സ്വരവിന്യാസങ്ങളിലൂടെ ദിവ്യാനുരാഗവിവശമായ ആനന്ദാതിരേകം സ്വയം അനുഭവിക്കുകയും കേൾവിക്കാരെ അതിൽ ലയിപ്പിക്കുകയും ചെയ്യുന്ന മായാജാലം ഏറ്റവും പ്രകടമാകുന്ന ഒരു ഖവാലി കൂടിയാണിത്.  ഇതിഹാസഗായകരുടേതുൾപ്പെടെ എണ്ണമറ്റ ഭാഷ്യങ്ങളും ശൈലികളും വരിവ്യത്യാസങ്ങളും ഇതിനുണ്ട്. ഖവാലിയുടെ പൊതുചരിത്രം വെച്ചുനോക്കുമ്പോൾ പതിമൂന്നാം നൂറ്റാണ്ടു

» Read more

Allahu Hu Allah.. | നീയാണുയിരും ഉണ്മയും 

നീയാണുയിരും ഉണ്മയും അല്ലാഹ് ഹൂ | സമായെ ബിസ്മിൽ 06 |‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് സൂഫിസദസ്സുകളിലെ ദൈവാനുസ്മരണത്തിന്റെ ഏറ്റവും ചുരുങ്ങിയതും ഏറ്റവും നിഗൂഢവുമായ ശബ്ദമാണ് ‘ഹു’ എന്നത്. എല്ലാ ദിക്റുകളും ഫിക്‌റുകളും (ദൈവികാനുസ്മരണവും ധ്യാനാത്മകചിന്തയും) ചെന്നവസാനിക്കുന്നതും അല്ലാഹുവിനെ ഭാഷയിൽ ആവിഷ്കരിക്കാവുന്നതിന്റെ ഏറ്റവും ചെറുതുമായ, എന്നാൽ അതിവ്യാഖ്യാന വൈപുല്യവുമുള്ള പദമാണ് അറബിയിലെ ‘ഹു’. “അല്ലാഹ് ഹു” എന്നത് പടച്ചവനെ സാക്ഷ്യപ്പെടുത്തിയും ഉറപ്പിച്ചും ബോധ്യപ്പെടുത്തിയും സ്വയംപറയുന്ന നിർവൃതിദായകമായ അവസ്ഥയാണ് ഈ ഖവാലിയിൽ. ഖവാലി എന്ന സംഗീതരൂപം കണ്ട ഏറ്റവും ഹൃദയഭേദകവും ആത്മാവിനെ തുളച്ചുകയറുന്നതുമായ സ്വരം

» Read more