Bhar Do Jholi Meri | മുത്തുനബിക്കു മുമ്പിലൊരു മാറാപ്പുമായി

സമായേ ബിസ്‌മിൽ 25 | സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് മുത്തുനബിക്കു മുമ്പിലൊരു മാറാപ്പുമായി ജീവനെ നിലനിർത്താൻ ആഹാരവും വിഭവങ്ങളും നിർബന്ധമായിരിക്കുന്ന പോലെ സൂഫികളുടെ ലോകത്ത് അത്യന്തം അനിവാര്യമായ ആത്‌മീയവിഭവമാണ് പ്രവാചകാനുരാഗം. ഏറ്റവും ദൈന്യമായ ദാരിദ്ര്യം ആത്മീയദാരിദ്ര്യമാണ് എന്നും ‘ഹുബ്ബുറസൂലി’ന്റെ വിശിഷ്ടഭോജ്യമാണ് അതിന്റെ വിശപ്പ് മാറ്റുകയെന്നും അവർ കരുതുന്നു. പരമ്പരാഗത മുസ്‌ലിംമനസ്സിന് പ്രവാചകൻ പതിനാല് നൂറ്റാണ്ടിനപ്പുറത്തുനിന്നുള്ള ഒരു കേട്ടുകേൾവിയല്ല, ചെറുതും വലുതുമായ കാര്യങ്ങളിലെല്ലാം റഫറൻസ് ആകുന്ന അദൃശ്യമെങ്കിലും സജീവമായ നിത്യസാന്നിധ്യമാണ്. അതുമനസ്സിലാവാതെ സത്യത്തിൽ മുസ്‌ലിം സമുദായത്തെയോ മനസ്സിനെയോ മനസ്സിലാക്കാനാവില്ല. യേശുവിനോ ബുദ്ധനോ കിട്ടിയ

» Read more

Ji Chahe to Sheesha Banja | ആയിത്തീരലുകളുടെ ആളൽ

സമായെ ബിസ്‌മിൽ 24 | ‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് ആയിത്തീരലുകളുടെ ആളൽ സൂഫീ ജ്ഞാന/ അനുഭവ മണ്ഡലത്തിലെ പ്രധാനപരിഗണനകളിലൊന്നാണ് ആത്മാവിന്റെ ഹാലുകളുടെ പരിണാമവും പുരോയാനവും. മറ്റൊന്നായിത്തീരലിന്റെ രൂപകം സൂഫികവിതകളിൽ സമൃദ്ധമായി വരുന്നതിന്റെ സാംഗത്യമതാവാം. ഉണ്മയുടെ പൊരുൾ സ്ഥായിയായ നിൽപ്പിലല്ല, നിരന്തരമായ ആയിത്തീരലുകളിലാണ്, അതിന്റെ കിതപ്പുകളിലും കുതിപ്പുകളിലുമാണ്. കൂടുതൽ മികവുറ്റതൊന്നിലേക്കുള്ള തെന്നലിൽ പൂർണതയിലേക്കുള്ള പുറപ്പാടുകൾ രേഖപ്പെട്ടുകിടക്കുന്നു. പറുദീസയെത്തുവോളം, പടച്ചവനിൽ ലയിക്കുവോളം തുടരുമത്. ഭൂമിയുടെ അപൂർണമായ നിയോഗങ്ങളെ, അതിന്റെ മുറിപ്പെടുത്തുന്ന വേദനകളെ നമ്മൾ മറികടക്കുന്നത് ആയിത്തീരലുകളുടെ ചാക്രികതയിലൂടെയും ഉള്ളിനുള്ളിൽ സമാന്തരമായുള്ള ചില നിരാസങ്ങളിലൂടെയുമാണ്. ഒരേസമയം

» Read more

Tajdar-e-Haram | മദീനയോടുള്ള ദാഹം

സമായെ ബിസ്‌മിൽ 21 | ‘സുപ്രഭാതം’ ഞായർ പതിപ്പ്എം നൗഷാദ് മദീനയോടുള്ള ദാഹം പ്രവാചകനോടുള്ള സ്നേഹവും അടുപ്പവും പരമ്പരാഗത മുസ്‌ലിംജീവിതത്തിന്റെ അടിസ്ഥാനഭാവമാണ്. സ്വന്തത്തേക്കാളും സ്വന്തത്തിനു പ്രിയപ്പെട്ട മറ്റാരേക്കാളും പ്രവാചകനെ സ്നേഹിക്കാതെ ഒരാളും വിശ്വാസിയാവുകയില്ലെന്നർത്ഥം വരുന്ന ഹദീസ് പ്രസിദ്ധമാണ്. സൂഫിപ്രപഞ്ചബോധത്തിന്റെ പ്രഭവകേന്ദ്രവും പ്രണയബിന്ദുവും ആദ്യാവസാനമുള്ള സ്നേഹഭാജനവുമാണ് പ്രവാചകൻ മുഹമ്മദ്. സ്നേഹം കൊണ്ട് മുത്തുനബിയെ വാഴ്‌ത്താത്ത മനസ്സിലേക്ക് അറിവോ അലിവോ ആഴമോ പ്രവേശിക്കില്ലെന്നവർ കരുതുന്നു. ‘പൂർണമനുഷ്യൻ’ (ഇൻസാനുൽ കാമിൽ) എന്ന ലക്ഷ്യത്തിന് ഭൂമിയിലുള്ള മാതൃകയാമാതൃകയാണ് തസവ്വുഫിൽ പ്രവാചകൻ. അപൂർണമായതൊന്നും അനശ്വരമായി സ്നേഹിക്കപ്പെടുകയില്ല. സ്നേഹം വേദനിപ്പിക്കുന്നതിന്റെ ഒരു കാരണം

» Read more

Roshan Jamal-e-Yaar Se Hei | പ്രണയപ്രഭയാൽ ഒരാത്മാവ്

സമായേ ബിസ്‌മിൽ 20 | ‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് പ്രണയപ്രഭയാൽ ഒരാത്മാവ് ഹൃദയം കൊണ്ടനുഭവിക്കാവുന്നതും ബുദ്ധി കൊണ്ടളക്കാനാവാത്തതുമായ ഒന്നാണ് പ്രണയം. വിധിതീർപ്പുകളുടെയും യുക്തിബോധത്തിന്റെയും ലോകത്തെ ഗൗനിക്കാതെ ഹൃദയത്തിനു മാത്രമറിയുന്ന വഴികളിലൂടെ ഒഴുകുന്ന പ്രണയത്തിന്റെ പാരവശ്യം സാധകന്റെ വഴിയിലെ പാഥേയമാണ്. അതിന്റെ വിശുദ്ധവും വേദനനിറഞ്ഞതുമായ സമർപ്പണം ആത്മജ്ഞാനികളായ ഗുരുക്കന്മാർ ആവശ്യപ്പെടാറുണ്ട്. പ്രണയം സൂഫികവിതയുടെയും അന്വേഷണത്തിന്റെയും കേന്ദ്രപ്രമേയങ്ങളിലൊന്നാണ്. ദൈവികമോ മാനുഷികമോ ആയ അതിന്റെ പലതലങ്ങളും ആവിഷ്‌കാരങ്ങളും സമർപ്പണങ്ങളും നിരന്തരം സംഭവിക്കുന്നിടമാണത്. പ്രണയിയിൽ, ഗുരുവിൽ, പുണ്യാത്മാക്കളിൽ, പ്രവാചകനിൽ, അല്ലാഹുവിൽ, ഏകത്വത്തിൽ എത്തിച്ചേരാൻ ലക്ഷ്യമിട്ടൊഴുകുന്ന അനേകം പുഴകൾ.

» Read more

Mere Rashke Qamar | പ്രണയവീഞ്ഞിന്റെ പരമാനന്ദം

സമായേ ബിസ്‌മിൽ 19 | ‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് പ്രണയവീഞ്ഞിന്റെ പരമാനന്ദം പ്രണയവും വീഞ്ഞുപോലെ പ്രകടവും പ്രധാനവുമാണ് സൂഫീകവിതയിൽ. അവ ഒരുമിച്ചുവരുന്ന സന്ദർഭങ്ങളും ധാരാളം. രണ്ടിനെയും രൂപകമെന്ന നിലയിൽ ഒരുമിപ്പിക്കുന്നത് അതിന്റെ ലഹരിയാണ്. വെളിവുഭേദിക്കാനും നിയമങ്ങളെ ഉല്ലംഘിക്കാനുമുള്ള അവയുടെ സഹജശേഷിയാണ്. പ്രണയവും വീഞ്ഞും ഒരേ സാധ്യതയുടെ രണ്ടുതലങ്ങളാണ് സൂഫികവിതയിൽ. പ്രണയത്തേക്കാൾ വീര്യമുള്ള വീഞ്ഞില്ലെന്ന് അവർ പറയും. മജ്നുവിന്റെ ഉന്മാദത്തെയും ലൈലയുടെ കണ്ണുകളെയും ഉദാഹരിക്കും. ആത്മാവിലാണ് പ്രണയത്തിന്റെ പ്രേരണാരഹസ്യങ്ങൾ. ലൗകികമായ രൂപകങ്ങളിലൂടെ മതത്തിന്റെ ബാഹ്യാനുഭവങ്ങൾക്കപ്പുറത്തേക്ക്, അതീന്ദ്രിയമായ ഒരു ഭാവലോകത്തിന്റെ തീവ്രഉന്മാദത്തിലേക്ക്, അഗാധസൗന്ദര്യങ്ങളിലേക്ക് ആത്മാവിനെ

» Read more
1 2 3