Ghoom Charkhra | ഒരു ചർക്കയുടെ ഉപമ

സമായെ ബിസ്‌മിൽ 16 | ‘സുപ്രഭാതം’ ഞായർ പതിപ്പ്എം നൗഷാദ് ഒരു ചർക്കയുടെ ഉപമ ചർക്കയും നൂൽനൂൽക്കലും ദക്ഷിണേഷ്യൻ സൂഫികവിതകളിൽ, പ്രത്യേകിച്ചും പഴയകാല കവിതകളിൽ, ആവർത്തിച്ചുവരുന്ന ഒരു രൂപകമാണ്. ചർക്കയുടെ ചക്രവും അതിന്റെ നിലക്കാത്ത കറക്കവും പൂർവികരുടെ ഒരു സ്ഥിരംകാഴ്ചയും അതിസാർവത്രികമായ അനുഭവവും ആയിരുന്നു. സമ്പന്നർക്കും സാധാരണക്കാർക്കും എളുപ്പം കണ്ടുമനസ്സിലാക്കാവുന്നതാണ് അതിന്റെ പ്രവർത്തനവും സ്വഭാവവും. വാർത്തുളാകൃതിയിലുള്ള പലതരം ചലനങ്ങളുടെയും ഭ്രമണങ്ങളുടെയും ത്വവാഫുകളുടെയും നൃത്തങ്ങളുടെയും പ്രാപഞ്ചികമായ കറക്കങ്ങളുടെ അനുസ്മരണവും പ്രതിനിധാനവുമായി അത് കവിതകളിൽ പ്രവർത്തിച്ചുപോന്നു. രാപ്പകലുകളുടെയും മനുഷ്യജന്മത്തിലെ ഉയർച്ചതാഴ്ചകളുടെയും ഇഹപരജീവിതങ്ങളുടെയും ഹൃദയത്തിന്റെ അവസ്ഥാമാറ്റങ്ങളുടെയും ബിംബമായി അത്

» Read more

Tum Ek Gorakh Dhanda Ho | നിന്റെ നിഗൂഢരഹസ്യങ്ങൾ

സമായെ ബിസ്മിൽ 15 | ‘സുപ്രഭാതം’ ഞായർ പതിപ്പ്എം. നൗഷാദ് നിന്റെ നിഗൂഢരഹസ്യങ്ങൾ പ്രാർഥനക്കും പഴിപറച്ചിലിനുമിടയിലെ വര ചിലപ്പോൾ നേർത്തുപോകാറുണ്ട് കടുത്ത ദുരിതങ്ങളിൽ. സ്‌തുതിപാടലിൽ നിന്ന് ദൈവനിന്ദയിലേക്ക് കവിത വഴുതിവീഴുക എളുപ്പമാണ്. ആഴമുള്ള സംശയങ്ങളിലൂടെ വിശ്വാസത്തെ വീണ്ടും വീണ്ടും ഉറപ്പിക്കുന്നത് ആധ്യാത്മക പാരമ്പര്യങ്ങളിൽ അപൂർവമല്ല. ഭാഷയുടെയും ബോധത്തിന്റെയും യുക്തിയുടെയും പരിമിതി കൂടിയാണല്ലോ ഈ ലോകത്തെ ജീവിതം. ബുദ്ധിക്കറിയാത്തതും അറിയാനാവാത്തതും ഹൃദയം കൊണ്ട് ഏറ്റെടുക്കുന്നവരാണ് മനുഷ്യർ. അതാണ് മിത്തുകളുടെ സാംഗത്യവും നമ്മൾ സ്വപ്നം കാണുന്നതിന്റെ പൊരുളും. വൈരുധ്യങ്ങളുടെ ഈ ലോകം എന്തൊരു വേദനയാണ് എന്ന് സ്വകാര്യമായി

» Read more

Laal Meri Pat | കലന്ദറുകളുടെ കാവൽ

സമായെ ബിസ്മിൽ 13 | ‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് കലന്ദറുകളുടെ കാവൽ ഏറെയൊന്നും സാഹിത്യഭംഗി അവകാശപ്പെടാനില്ലെങ്കിലും ദക്ഷിണേഷ്യൻ ഖവാലി പാരമ്പര്യത്തിൽ ഏറ്റവും പ്രസിദ്ധവും ജനകീയവുമായ കലാം ആണ് “ലാൽ മേരി പത്” എന്ന് തുടങ്ങുന്ന ഗാനം. പാടിപ്പാടിയും ഇടക്ക് പറഞ്ഞും നിമിഷകവനങ്ങളിലൂടെ പുരോഗമിക്കുകയും മറ്റേതോ ലോകത്തിന്റെ സ്വരവിന്യാസങ്ങളിലൂടെ ദിവ്യാനുരാഗവിവശമായ ആനന്ദാതിരേകം സ്വയം അനുഭവിക്കുകയും കേൾവിക്കാരെ അതിൽ ലയിപ്പിക്കുകയും ചെയ്യുന്ന മായാജാലം ഏറ്റവും പ്രകടമാകുന്ന ഒരു ഖവാലി കൂടിയാണിത്.  ഇതിഹാസഗായകരുടേതുൾപ്പെടെ എണ്ണമറ്റ ഭാഷ്യങ്ങളും ശൈലികളും വരിവ്യത്യാസങ്ങളും ഇതിനുണ്ട്. ഖവാലിയുടെ പൊതുചരിത്രം വെച്ചുനോക്കുമ്പോൾ പതിമൂന്നാം നൂറ്റാണ്ടു

» Read more

Lagi Bina | മുറിവിന്റെ ഉണർവുകൾ

സമായെ ബിസ്മിൽ 12 | ‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് മുറിവിലൂടെയാണ് വെളിച്ചം പ്രവേശിക്കുന്നത് എന്നൊരു നിരീക്ഷണം റൂമി മസ്നവിയിൽ നടത്തുന്നുണ്ട്. വിളളലുകളിലൂടെ ഒരു മുറിക്കകത്തേക്ക് വെയിലോ നിലാവോ വന്നുകയറും പോലെ ഹൃദയത്തിന്റെ മുറിവുകൾ, കടുത്ത വേദനകൾ, നമ്മെ കൂടുതൽ വെളിച്ചവും തെളിച്ചവുമുളള മനുഷ്യരാക്കിത്തീർക്കുന്നു. അഥവാ അതാണതിന്റെ സാംഗത്യം. ദുരന്തങ്ങളാണ് ദൈവാസ്തിത്വത്തിന്റെ ഒരു നിദർശനമെന്ന് ഇസ്സത്ത് ബെഗോവിച്ച് എഴുതുന്നതിന്റെ പൊരുളും മറ്റൊന്നല്ല. ആത്മീയവും വൈകാരികവുമായ മുറിവുകൾ നമുക്കുളളിലെ ഏറ്റവും സുന്ദരമായതിലേക്കും ഏറ്റവും വിരൂപമായതിലേക്കും തുറന്നിടപ്പെടുന്ന വാതിലുകളാണ്. ഏത് വേണമെടുക്കാനെന്നത് ഉളളിലെ വിവേകത്തിന്റെ തിരഞ്ഞെടുപ്പാണ്. ഒരാൾക്ക്

» Read more

Aaj Rang Hai |നിറപ്പകിട്ടിന്റെ മേളം

ആജ് രംഗ് ഹേ | സമായെ ബിസ്‌മിൽ 07 |‘സുപ്രഭാതം’ ഞായർ പതിപ്പ്  എം നൗഷാദ്  ഇനിയീ ജന്മത്തിനെന്തൊരു തിളക്കം   ആയിരക്കണക്കിന് അനുയായികൾക്കിടയിൽ ദില്ലിയിലെ 22 ദർവീശുമാർ ഹസ്‌റത് നിസാമുദ്ദീൻ ഔലിയയുടെ പ്രിയശിഷ്യരായിരുന്നു, അമീർ ഖുസ്രുവും അവരിൽ ഉൾപ്പെടുന്നു. ഒരിക്കൽ ഔലിയ അവരെ പരീക്ഷിക്കാൻ തീരുമാനിച്ചതായി പറയപ്പെടുന്ന ഒരു കഥ ഈ ഖവാലിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒരുനാൾ അദ്ദേഹം തന്റെ 22 ശിഷ്യരോടൊപ്പം ദില്ലി നഗരവും പ്രാന്തപ്രദേശങ്ങളും ചുറ്റിക്കറങ്ങുകയായിരുന്നു. സന്ധ്യയായപ്പോൾ ശിഷ്യരോട് പ്രത്യേകിച്ചൊന്നും പറയാതെ അദ്ദേഹം ഒരു വേശ്യാലയത്തിലേക്ക് കയറിച്ചെന്നുവത്രെ. ഞെട്ടിപ്പോയ ശിഷ്യർ ആശയക്കുഴപ്പത്തിലായി. മിക്കവാറും

» Read more
1 2 3 4 5