​സെവന്‍ത് സീല്‍: മരണത്തിനും ജീവിതത്തിനുമിടയില്‍ ഒരു ചതുരംഗക്കളം

എം നൗഷാദ് | Film Review | Seventh Seal ​ സ്നേഹം, മരണം, യുദ്ധം, വേർപാട്, വിധി, നൈതികത, ദൈവികത തുടങ്ങിയ മനുഷ്യാസ്തിത്വത്തിന്റെ സർവ്വകാലികവും അടിസ്ഥാനപരവുമായ പ്രശ്‌നങ്ങളാണ് ബെർഗ് മാൻ തന്റെ ക്ലാസിക് രചനയായ സെവൻത് സീലിൽ സംസാരിക്കാൻ ശ്രമിക്കുന്നത്.   ​സെല്ലുലോയിഡില്‍ ദാര്‍ശനികതയുടെ ആഴിയും ആകാശവും പകര്‍ത്തിയ സ്വീഡിഷ് ചലച്ചിത്ര ഇതിഹാസം ഇങ്മര്‍ ബെര്‍ഗ് മാനില്‍ ഒഴിഞ്ഞുപോകാത്ത ആധിയായി മരണവും ദൈവാസ്തിത്വത്തെക്കുറിച്ച സന്ദേഹങ്ങളും എപ്പോഴും പാര്‍ത്തിരുന്നു. പാതിരിയായിരുന്ന അച്ഛന്റെ കര്‍ശനമായ മതനിഷ്കര്‍ഷകള്‍ ആ കുട്ടിയെ ചെറുപ്പത്തിലേ ദൈവത്തില്‍നിന്നകറ്റി. എന്നിട്ടും അനൗപചാരികവും വൈയക്തികവുമായ തലങ്ങളില്‍

» Read more

ലൈഫ് ഓഫ് പൈ: രൂപകങ്ങളുടെ കടലില്‍ ഒരാത്മീയ നൗക

ലോകസിനിമയിലെ ആത്മീയവഴികളെക്കുറിച്ച കോളത്തില്‍ ലൈഫ് ഓഫ് പൈയുടെ ആസ്വാദനം. പൈയുടെ കടല്‍ജീവിതം നിഗൂഢാത്മകമായ ഒരു ആത്മീയാനുഭവമാകുന്നത്, ഒരു നവീകരണമാവുന്നത് എങ്ങനെയെന്ന് രൂപകങ്ങളിലൂടെ അന്വേഷിക്കുന്നു, എം. നൗഷാദ്. എത്ര ആഞ്ഞുതുഴഞ്ഞാലും കരയെത്താനാവാത്ത ചില ചുഴികളുണ്ട് ജീവനില്‍. അതിവേഗം വഞ്ചിച്ചു കളയുന്ന പ്രലോഭന തുരുത്തുകളുണ്ട് ആത്മാവിന്റെ കടലില്‍. വെറുതെ വേദനിപ്പിക്കും ആഴമേറിയ ഏതു കണ്ണും; മനുഷ്യന്റേതാവണമെന്നില്ല, ഒരു കടുവയുടേതുപോലും. എല്ലാ ക്രൌര്യങ്ങളും കാപട്യങ്ങളും സഹിതം നമ്മള്‍ മനുഷ്യര്‍ എത്ര പാവമാണ് എന്ന് യാന്‍മാര്‍ട്ടലിന്റ നോവലിനെ ഉപജീവിച്ച് ആങ് ലീ സംവിധാനം ചെയ്ത ‘ലൈഫ് ഓഫ് പൈ’ ഓര്‍മ്മപ്പെടുത്തുന്നു. പ്രപഞ്ചത്തിന്റെ മഹാവിസ്തൃതിയില്‍

» Read more

മാജീദ് മജീദി: മൂവീക്യാമറയുമായി ഒരു സൂഫി

ഇറാനിയൻ സംവിധായകൻ മാജീദ് മജീദിയുടെ ആദ്യകാല ചലച്ചിത്രങ്ങളായ കളർ ഓഫ് പാരഡൈസ്, ചിൽഡ്രൻ ഓഫ് ഹെവൻ, ബാരാൻ, സോങ് ഓഫ് സ്‌പാറോസ്, വില്ലോ ട്രീ എന്നിവയെ മുൻനിർത്തി മജീദിയുടെ സിനിമകളിലെ സൂഫിദർശനത്തെ അന്വേഷിക്കുന്നു. എം നൗഷാദ് സാധിച്ചെടുക്കാവുന്നതില്‍ ഏറ്റവും ഉന്നതമായ മാനസിക നിലകളിലൊന്ന് നിഷ്കളങ്കതയാണ്. നമ്മിലെല്ലാം നിസ്സീമം നിക്ഷിപ്തമായിരുന്ന ആ മഹത്വത്തെ ഗുപ്തകാപട്യങ്ങളും ദുഷ്ടവഞ്ചനകളും കൊണ്ട് നമ്മള്‍ മറികടന്നു. അനുമോദനാര്‍ഹമായ എന്തെങ്കിലും നിഷ്കളങ്കതയിലുണ്ടെന്ന് നാഗരികതയുടെ വേഗങ്ങള്‍ നമ്മെ പഠിപ്പിച്ചില്ല. സാമര്‍ത്ഥ്യമെന്നാല്‍, കാര്യക്ഷമതയെന്നാല്‍ നിരന്തരം മല്‍സരോന്‍മുഖമായ ഒരു ലോകത്തെ സംബന്ധിച്ച് നിഷ്കളങ്കരല്ലാതാവുക എന്നതാണ്. പോഴത്തക്കാര്‍ എന്നു

» Read more

ദ ട്രീ ഓഫ് ലൈഫ്: ജീവവൃക്ഷത്തിന്റെ തണല്‍

എം. നൗഷാദ് ദൃശ്യരൂപകങ്ങളുടെ ചക്രവര്‍ത്തിയാണ് ടെറന്‍സ് മാലിക്. കഥ, കേള്‍ക്കാനും കാണാനും മാത്രമായി വരുന്ന കാണിയെ അയാള്‍ പരിഗണിക്കുന്നില്ല. കഥയില്‍നിന്ന് എളുപ്പം പുറത്തുകടക്കുന്ന ദൃശ്യസമുച്ചയങ്ങളുടെ അതിശയിപ്പിക്കുന്ന സമൃദ്ധിയാല്‍, പറയുന്ന കഥയുടെ ലളിത സാധാരണത്വത്തിനപ്പുറത്തേക്ക് നമ്മുടെ ശ്രദ്ധയെ കൊണ്ടുപോവാനുള്ള ശ്രമമാണ് ദ ട്രീ ഓഫ് ലൈഫ് എന്ന ചലച്ചിത്രത്തിലുടനീളം.  നമ്മുടെ കാലത്തിന്റെ ആത്മീയവും ദാര്‍ശനികവുമായ ആശയക്കുഴപ്പങ്ങളിലാണ് ടെറന്‍സ് മാലിക്കിന്റെ കണ്ണ്. അതാണയാളുടെ പ്രചോദനം. ഒരു പക്ഷേ, ആത്മീയമെന്നതിനേക്കാള്‍ ദാര്‍ശനികമാണ് മാലികിന്റെ ദൃശ്യപരിചരണം. ആര്‍ദ്രതയേക്കാള്‍ ഉള്‍ക്കാഴ്ചയോടാണ് അയാള്‍ക്ക് പ്രിയം. രേഖീയമായി മുന്നേറുന്ന ഒരു കഥയേക്കാള്‍ മൊണ്ടാഷുകളില്‍ വികസിക്കുന്ന ഖണ്ഡകാവ്യമാണ് അയാളെ

» Read more

കാണുന്നതിലധികം കാണാതിരിക്കുന്ന കണ്ണുകള്‍: അബ്ബാസ് കിയറോസ്തമി

എം നൗഷാദ് ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ് കിയറോസ്തമിയുടെ ചലച്ചിത്രങ്ങളിലെ ദാര്‍ശനികതയെയും ആത്മീയതയെയും കുറിച്ചാണ് ഈ കുറിപ്പ്. കാമറയെ കുറെക്കൂടി കരുണയുള്ള കണ്ണുകളാക്കി മാറ്റാനാകുമോ എന്നും ആഴമുള്ള ഉള്‍ക്കാഴ്ച പ്രേക്ഷകഹൃദയത്തില്‍ സൃഷ്ടിക്കാനാവുമോ എന്നുമാണ് കിയറോസ്തമി അന്വേഷിച്ചതെന്ന് ലേഖകന്‍. ‘അവന് രണ്ട് കണ്ണുകളുണ്ടായിരുന്നു, അവന്‍ പിന്നെയും രണ്ടുകണ്ണുകള്‍കൂടി കടംകൊണ്ടു’ എന്ന അര്‍ത്ഥംവരുന്ന പേര്‍ഷ്യന്‍ ചൊല്ല് അബ്ബാസ് കിയറോസ്തമി ഒരഭിമുഖത്തില്‍ എടുത്തുപറയുന്നുണ്ട്. എന്തെങ്കിലുമൊന്നിനെ തീക്ഷ്ണമായി നോക്കുന്നതിനെ കുറിക്കുന്നതാണ് ഈ ചൊല്ല്. ഇറാനിയന്‍ നവതരംഗ സിനിമയുടെ മാസ്റ്ററും ലോക​സിനിമാ ചരിത്രത്തിലെ സാമ്പ്രദായിക വ്യാകരണങ്ങളെ മൗലികമായി മറികടന്ന പ്രതിഭയുമായ അബ്ബാസ് കിയറോസ്തമിയുടെ സിനിമകള്‍,

» Read more
1 2 3 4