Ji Chahe to Sheesha Banja | ആയിത്തീരലുകളുടെ ആളൽ

സമായെ ബിസ്‌മിൽ 24 | ‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് ആയിത്തീരലുകളുടെ ആളൽ സൂഫീ ജ്ഞാന/ അനുഭവ മണ്ഡലത്തിലെ പ്രധാനപരിഗണനകളിലൊന്നാണ് ആത്മാവിന്റെ ഹാലുകളുടെ പരിണാമവും പുരോയാനവും. മറ്റൊന്നായിത്തീരലിന്റെ രൂപകം സൂഫികവിതകളിൽ സമൃദ്ധമായി വരുന്നതിന്റെ സാംഗത്യമതാവാം. ഉണ്മയുടെ പൊരുൾ സ്ഥായിയായ നിൽപ്പിലല്ല, നിരന്തരമായ ആയിത്തീരലുകളിലാണ്, അതിന്റെ കിതപ്പുകളിലും കുതിപ്പുകളിലുമാണ്. കൂടുതൽ മികവുറ്റതൊന്നിലേക്കുള്ള തെന്നലിൽ പൂർണതയിലേക്കുള്ള പുറപ്പാടുകൾ രേഖപ്പെട്ടുകിടക്കുന്നു. പറുദീസയെത്തുവോളം, പടച്ചവനിൽ ലയിക്കുവോളം തുടരുമത്. ഭൂമിയുടെ അപൂർണമായ നിയോഗങ്ങളെ, അതിന്റെ മുറിപ്പെടുത്തുന്ന വേദനകളെ നമ്മൾ മറികടക്കുന്നത് ആയിത്തീരലുകളുടെ ചാക്രികതയിലൂടെയും ഉള്ളിനുള്ളിൽ സമാന്തരമായുള്ള ചില നിരാസങ്ങളിലൂടെയുമാണ്. ഒരേസമയം

» Read more

Mujhe Bekhudi | സ്നേഹം കീഴടങ്ങലാണ്

സമായെ ബിസ്‌മിൽ 23 | ‘സുപ്രഭാതം’ ഞായർ പതിപ്പ്എം നൗഷാദ് വിലയനത്തിന്റെ വിശുദ്ധി ബേഖുദി എന്ന വാക്കിന് “ഖുദി” ഇല്ലാത്തവൻ എന്നാണർത്ഥം. സ്വത്വം, അസ്തിത്വം, അഹം, സത്ത തുടങ്ങിയ അർത്ഥങ്ങൾ ഈ വാക്കിന് കൽപിക്കപ്പെടുന്നു. പേർഷ്യൻ ഭാഷയിൽ നിന്ന് വന്ന് ഉർദുവിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന വാക്കുകളിലൊന്നാണ് ഖുദി. അതിന്റെ ഗുണാത്മകവശങ്ങളെയും സാധ്യതകളെയും ദാർശനികമായി വികസിപ്പിക്കുകയും കാവ്യബിംബങ്ങളിലൂടെ ആവിഷ്ക്കരിക്കുകയും ചെയ്തത് അല്ലാമാ ഇഖ്ബാൽ ആയിരുന്നു. ദിവ്യാനുരാഗത്തിന്റെ സമർപ്പണം വഴി സ്വന്തത്തെയും സകല “അഹം”ഭാവങ്ങളെയും ത്യജിച്ചവൻ എന്ന അർത്ഥത്തിലാണ് ഹസ്‌റത്‌ ഷാഹ് നിയാസ് ഇവിടെ ബേഖുദി എന്ന

» Read more

Tere Ishq Nachaya | പ്രപഞ്ചം നൃത്തം ചെയ്യുകയാണ്

സമായെ ബിസ്‌മിൽ 22 | ‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് പ്രപഞ്ചം നൃത്തം ചെയ്യുകയാണ് വട്ടംചുറ്റുന്ന നൃത്തധ്യാനം മൗലാനാ ജലാലുദ്ദീൻ റൂമിയെ പഠിപ്പിച്ചത് നാടോടിയായ ദർവേശ് ശംസ് തബ്‌രീസ് ആയിരുന്നു. അഹത്തിന്റെ കറുപ്പ് മേലുടയാടകൾ അഴിച്ചുവെച്ച്, മരണത്തിന്റെ വെളുത്ത വസ്ത്രങ്ങളണിഞ്ഞ്, ഗുരുവിനെ വണങ്ങി, താളാത്മകമായ ദിക്റിൽ ലയിച്ച്, ഒരു കൈ മുകളിലേക്കുയർത്തി ദിവ്യാനുഗ്രഹങ്ങൾ (ബറകത്) സ്വീകരിക്കുകയും താഴ്ത്തിപ്പിടിച്ച മറുകൈ കൊണ്ടത് സഹചരാചരങ്ങളിലേക്ക് പകരുകയും ചെയ്‌തുകൊണ്ടുള്ള വർത്തുളചലനം ആണത്, പ്രകടാർത്ഥത്തിൽ. പതുക്കെ തുടങ്ങി പേടിപ്പെടുത്തുന്ന വേഗതകളിലേക്ക് ചുവടുമാറുന്ന ‘സമാ’ (സൂഫി സംഗീതവും നൃത്തവും പരമ്പരാഗതമായി

» Read more

Tajdar-e-Haram | മദീനയോടുള്ള ദാഹം

സമായെ ബിസ്‌മിൽ 21 | ‘സുപ്രഭാതം’ ഞായർ പതിപ്പ്എം നൗഷാദ് മദീനയോടുള്ള ദാഹം പ്രവാചകനോടുള്ള സ്നേഹവും അടുപ്പവും പരമ്പരാഗത മുസ്‌ലിംജീവിതത്തിന്റെ അടിസ്ഥാനഭാവമാണ്. സ്വന്തത്തേക്കാളും സ്വന്തത്തിനു പ്രിയപ്പെട്ട മറ്റാരേക്കാളും പ്രവാചകനെ സ്നേഹിക്കാതെ ഒരാളും വിശ്വാസിയാവുകയില്ലെന്നർത്ഥം വരുന്ന ഹദീസ് പ്രസിദ്ധമാണ്. സൂഫിപ്രപഞ്ചബോധത്തിന്റെ പ്രഭവകേന്ദ്രവും പ്രണയബിന്ദുവും ആദ്യാവസാനമുള്ള സ്നേഹഭാജനവുമാണ് പ്രവാചകൻ മുഹമ്മദ്. സ്നേഹം കൊണ്ട് മുത്തുനബിയെ വാഴ്‌ത്താത്ത മനസ്സിലേക്ക് അറിവോ അലിവോ ആഴമോ പ്രവേശിക്കില്ലെന്നവർ കരുതുന്നു. ‘പൂർണമനുഷ്യൻ’ (ഇൻസാനുൽ കാമിൽ) എന്ന ലക്ഷ്യത്തിന് ഭൂമിയിലുള്ള മാതൃകയാമാതൃകയാണ് തസവ്വുഫിൽ പ്രവാചകൻ. അപൂർണമായതൊന്നും അനശ്വരമായി സ്നേഹിക്കപ്പെടുകയില്ല. സ്നേഹം വേദനിപ്പിക്കുന്നതിന്റെ ഒരു കാരണം

» Read more

Roshan Jamal-e-Yaar Se Hei | പ്രണയപ്രഭയാൽ ഒരാത്മാവ്

സമായേ ബിസ്‌മിൽ 20 | ‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് പ്രണയപ്രഭയാൽ ഒരാത്മാവ് ഹൃദയം കൊണ്ടനുഭവിക്കാവുന്നതും ബുദ്ധി കൊണ്ടളക്കാനാവാത്തതുമായ ഒന്നാണ് പ്രണയം. വിധിതീർപ്പുകളുടെയും യുക്തിബോധത്തിന്റെയും ലോകത്തെ ഗൗനിക്കാതെ ഹൃദയത്തിനു മാത്രമറിയുന്ന വഴികളിലൂടെ ഒഴുകുന്ന പ്രണയത്തിന്റെ പാരവശ്യം സാധകന്റെ വഴിയിലെ പാഥേയമാണ്. അതിന്റെ വിശുദ്ധവും വേദനനിറഞ്ഞതുമായ സമർപ്പണം ആത്മജ്ഞാനികളായ ഗുരുക്കന്മാർ ആവശ്യപ്പെടാറുണ്ട്. പ്രണയം സൂഫികവിതയുടെയും അന്വേഷണത്തിന്റെയും കേന്ദ്രപ്രമേയങ്ങളിലൊന്നാണ്. ദൈവികമോ മാനുഷികമോ ആയ അതിന്റെ പലതലങ്ങളും ആവിഷ്‌കാരങ്ങളും സമർപ്പണങ്ങളും നിരന്തരം സംഭവിക്കുന്നിടമാണത്. പ്രണയിയിൽ, ഗുരുവിൽ, പുണ്യാത്മാക്കളിൽ, പ്രവാചകനിൽ, അല്ലാഹുവിൽ, ഏകത്വത്തിൽ എത്തിച്ചേരാൻ ലക്ഷ്യമിട്ടൊഴുകുന്ന അനേകം പുഴകൾ.

» Read more
1 4 5 6 7 8 26