Ji Chahe to Sheesha Banja | ആയിത്തീരലുകളുടെ ആളൽ

സമായെ ബിസ്‌മിൽ 24 | ‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് ആയിത്തീരലുകളുടെ ആളൽ സൂഫീ ജ്ഞാന/ അനുഭവ മണ്ഡലത്തിലെ പ്രധാനപരിഗണനകളിലൊന്നാണ് ആത്മാവിന്റെ ഹാലുകളുടെ പരിണാമവും പുരോയാനവും. മറ്റൊന്നായിത്തീരലിന്റെ രൂപകം സൂഫികവിതകളിൽ സമൃദ്ധമായി വരുന്നതിന്റെ സാംഗത്യമതാവാം. ഉണ്മയുടെ പൊരുൾ സ്ഥായിയായ നിൽപ്പിലല്ല, നിരന്തരമായ ആയിത്തീരലുകളിലാണ്, അതിന്റെ കിതപ്പുകളിലും കുതിപ്പുകളിലുമാണ്. കൂടുതൽ മികവുറ്റതൊന്നിലേക്കുള്ള തെന്നലിൽ പൂർണതയിലേക്കുള്ള പുറപ്പാടുകൾ രേഖപ്പെട്ടുകിടക്കുന്നു. പറുദീസയെത്തുവോളം, പടച്ചവനിൽ ലയിക്കുവോളം തുടരുമത്. ഭൂമിയുടെ അപൂർണമായ നിയോഗങ്ങളെ, അതിന്റെ മുറിപ്പെടുത്തുന്ന വേദനകളെ നമ്മൾ മറികടക്കുന്നത് ആയിത്തീരലുകളുടെ ചാക്രികതയിലൂടെയും ഉള്ളിനുള്ളിൽ സമാന്തരമായുള്ള ചില നിരാസങ്ങളിലൂടെയുമാണ്. ഒരേസമയം

» Read more

Tajdar-e-Haram | മദീനയോടുള്ള ദാഹം

സമായെ ബിസ്‌മിൽ 21 | ‘സുപ്രഭാതം’ ഞായർ പതിപ്പ്എം നൗഷാദ് മദീനയോടുള്ള ദാഹം പ്രവാചകനോടുള്ള സ്നേഹവും അടുപ്പവും പരമ്പരാഗത മുസ്‌ലിംജീവിതത്തിന്റെ അടിസ്ഥാനഭാവമാണ്. സ്വന്തത്തേക്കാളും സ്വന്തത്തിനു പ്രിയപ്പെട്ട മറ്റാരേക്കാളും പ്രവാചകനെ സ്നേഹിക്കാതെ ഒരാളും വിശ്വാസിയാവുകയില്ലെന്നർത്ഥം വരുന്ന ഹദീസ് പ്രസിദ്ധമാണ്. സൂഫിപ്രപഞ്ചബോധത്തിന്റെ പ്രഭവകേന്ദ്രവും പ്രണയബിന്ദുവും ആദ്യാവസാനമുള്ള സ്നേഹഭാജനവുമാണ് പ്രവാചകൻ മുഹമ്മദ്. സ്നേഹം കൊണ്ട് മുത്തുനബിയെ വാഴ്‌ത്താത്ത മനസ്സിലേക്ക് അറിവോ അലിവോ ആഴമോ പ്രവേശിക്കില്ലെന്നവർ കരുതുന്നു. ‘പൂർണമനുഷ്യൻ’ (ഇൻസാനുൽ കാമിൽ) എന്ന ലക്ഷ്യത്തിന് ഭൂമിയിലുള്ള മാതൃകയാമാതൃകയാണ് തസവ്വുഫിൽ പ്രവാചകൻ. അപൂർണമായതൊന്നും അനശ്വരമായി സ്നേഹിക്കപ്പെടുകയില്ല. സ്നേഹം വേദനിപ്പിക്കുന്നതിന്റെ ഒരു കാരണം

» Read more

Mere Rashke Qamar | പ്രണയവീഞ്ഞിന്റെ പരമാനന്ദം

സമായേ ബിസ്‌മിൽ 19 | ‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് പ്രണയവീഞ്ഞിന്റെ പരമാനന്ദം പ്രണയവും വീഞ്ഞുപോലെ പ്രകടവും പ്രധാനവുമാണ് സൂഫീകവിതയിൽ. അവ ഒരുമിച്ചുവരുന്ന സന്ദർഭങ്ങളും ധാരാളം. രണ്ടിനെയും രൂപകമെന്ന നിലയിൽ ഒരുമിപ്പിക്കുന്നത് അതിന്റെ ലഹരിയാണ്. വെളിവുഭേദിക്കാനും നിയമങ്ങളെ ഉല്ലംഘിക്കാനുമുള്ള അവയുടെ സഹജശേഷിയാണ്. പ്രണയവും വീഞ്ഞും ഒരേ സാധ്യതയുടെ രണ്ടുതലങ്ങളാണ് സൂഫികവിതയിൽ. പ്രണയത്തേക്കാൾ വീര്യമുള്ള വീഞ്ഞില്ലെന്ന് അവർ പറയും. മജ്നുവിന്റെ ഉന്മാദത്തെയും ലൈലയുടെ കണ്ണുകളെയും ഉദാഹരിക്കും. ആത്മാവിലാണ് പ്രണയത്തിന്റെ പ്രേരണാരഹസ്യങ്ങൾ. ലൗകികമായ രൂപകങ്ങളിലൂടെ മതത്തിന്റെ ബാഹ്യാനുഭവങ്ങൾക്കപ്പുറത്തേക്ക്, അതീന്ദ്രിയമായ ഒരു ഭാവലോകത്തിന്റെ തീവ്രഉന്മാദത്തിലേക്ക്, അഗാധസൗന്ദര്യങ്ങളിലേക്ക് ആത്മാവിനെ

» Read more

Zaahid Ne Mera | നീ തരുമന്ധതയുടെ വെളിച്ചം

സമായേ ബിസ്‌മിൽ 18 | ‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് നീ തരുമന്ധതയുടെ വെളിച്ചം സ്നേഹത്തിന്റെ വെളിച്ചം ദർശിച്ചൊരാൾക്ക് പിന്നെ ലോകത്തു കാണാൻ കൊള്ളാവുന്ന യാതൊന്നുമുണ്ടാവില്ല. സ്വന്തം അടിയന്തിരാവശ്യങ്ങൾ പോലും നിവർത്തിക്കാനാവാത്ത വിധം സദാ ദിവ്യാനുസ്‌മരണനിർവൃതിയിൽ കഴിയുകയാവും അയാൾ. ആഴത്തിലുള്ള സ്നേഹം, ദിവ്യാനുരാഗം, ആത്മാവിനെ ഉന്മത്തമാക്കുകയും കണ്ണുകളെ അന്ധമാക്കുകയും ഉൾക്കണ്ണു തുറപ്പിക്കുകയും ചെയ്യുന്നു. ലോകത്തിന്റെ ബാഹ്യസൗന്ദര്യങ്ങളിൽ നിന്ന് മാറി ആന്തരികലോകങ്ങളുടെ അനശ്വരവിസ്‌മയങ്ങൾ നെഞ്ചോടുചേർത്ത ഒരു പ്രണയിനിയുടെ വിലാപമാണ് ഈ കവിത. വിശ്രുത ഉർദുകവി അസ്‌ഗർ ഹുസൈൻ ഗോണ്ടവി എഴുതി ആബിദ പർവീൻ പാടി

» Read more

Ye Jo Halka Halka Surur Hei | ദിവ്യാനുരാഗത്തിന്റെ വീഞ്ഞ്

സമായേ ബിസ്‌മിൽ 17 | ‘സുപ്രഭാതം’ ഞായർ പതിപ്പ് എം നൗഷാദ് ദിവ്യാനുരാഗത്തിന്റെ വീഞ്ഞ് വീഞ്ഞും ചഷകവും സൂഫികവിതയിൽ എന്തിനിത്ര ആവർത്തിക്കപ്പെടുന്നുവെന്നത് പലരെയും പലവിധത്തിൽ കുഴക്കാറുണ്ട്. ഇസ്‌ലാമിക ജീവിതമൂല്യങ്ങൾ പ്രകാരം മദ്യപാനം സംശയലേശമന്യേ വിലക്കപ്പെട്ടിരിക്കുമ്പോൾ പ്രത്യേകിച്ചും. മൗലാനാ ജലാലുദ്ദീൻ റൂമി മുതൽ ഇമാം ഖുമൈനി വരെയുള്ളവരുടെ ഫാർസി കവിതകളിലും ദക്ഷിണേഷ്യൻ ഭാഷകളിലെ എണ്ണമറ്റ സൂഫീകാവ്യങ്ങളിലും വീഞ്ഞുപാനത്തെക്കുറിച്ചുള്ള സമൃദ്ധമായ പരാമർശങ്ങൾ കാണാം. ഓറിയന്റലിസ്റ് വിവർത്തനങ്ങളിലൂടെ പ്രചരിച്ച ഉമർ ഖയ്യാമിന്റെ റുബാഇയാത് പോലുള്ള കാവ്യങ്ങളും എപിക്യൂറിയൻ ആഹ്വാനമായാണ് കൂടുതലും മനസ്സിലാക്കപ്പെട്ടത്. എന്നാൽ സൂഫീകവിതകളിലെ ആധ്യാത്മികതയെപ്പറ്റി പഠിച്ചവർ പറയുന്നത്

» Read more
1 2 3 4 5