കുബാങ് കെരിയാനിലെ വഴിയടയാളങ്ങള്‍

എം. നൗഷാദ്  ഒരു വഴിതെറ്റലിന്റെയും കണ്ടെത്തലിന്റെയും ഓർമ | മലേഷ്യൻ യാത്രാക്കുറിപ്പുകൾ  കോത്തബാരുവില്‍ നിന്ന് ഏതാണ്ട് കാല്‍മണിക്കൂര്‍ വണ്ടിയിലിരുന്നാൽ കുബാങ് കെരിയാനിലെത്തും. അവിടത്തെ യൂണിവേഴ്‌സിറ്റി സയന്‍സ് മലേഷ്യയുടെ ഹെല്‍ത്ത് ക്യാമ്പസിലെ ഒരു ഹോസ്റ്റലില്‍ സുഹൃത്തിന്റെ സുഹൃത്തു വഴി സൗജന്യതാമസം തരപ്പെട്ടിരുന്നു. മലേഷ്യയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തി സംസ്ഥാനമായ കെലന്തന്റെ തലസ്ഥാനമാണ് കോത്തബാരു. ഇവിടേക്ക് വന്നതിന് പ്രത്യേക ഉദ്ദേശ്യമൊന്നുമില്ല. ആധുനികവൽക്കരിക്കപ്പെട്ടുകഴിഞ്ഞെങ്കിലും പരമ്പരാഗത സംസ്‌കാരശീലങ്ങളുള്ള ഒരു ജനതയാണ് കെലന്തനിലുള്ളത് എന്ന് കേട്ടിരുന്നു. തായ്‌ലന്റിനോട് അതിര്‍ത്തി പങ്കിടുന്ന നാടാണ്. സുഹൃത്തു വകയുള്ള താമസസാധ്യത. അജ്ഞാതദേശങ്ങളോടും ഇനിയും കണ്ടിട്ടില്ലാത്ത മനുഷ്യരോടും ഉള്‍കൗതുകമുള്ള

» Read more

ജോർജ് ടൗണിലെ തെരുവുകളും രാത്രിജീവിതവും

എം നൗഷാദ് പെനാങ്ങ്: വംശമിശ്രണങ്ങളുടെ ദ്വീപ് – ഭാഗം 03 ജോര്‍ജ് ടൗണ്‍ സഞ്ചാരികളുടെ ഉത്സവപ്പറമ്പാണ്. അതിമനോഹരമായ വാസ്തുശില്‍പകല പ്രകടമായ പഴയ കെട്ടിടങ്ങള്‍, കൊളോണിയല്‍ ഓഫീസുകള്‍, ചുമര്‍ചിത്രങ്ങള്‍, സൗകര്യപ്രദമായ നടപ്പാതകളോടു കൂടിയ ഭംഗിയുള്ള തെരുവുകള്‍, ചായക്കടകള്‍, പുസ്തകപ്പീടികകള്‍, പലതരം വംശമിശ്രണങ്ങള്‍, ഭക്ഷണ വൈവിധ്യം, വശ്യമായ കടപ്പുറം, കടലിലേക്ക് തൂണിന്മേല്‍ കെട്ടിയുയര്‍ത്തിയ പരമ്പരാഗത ചൈനീസ് മുക്കുവഗ്രാമങ്ങള്‍, പഴയ കാലത്തിന്റെ ഗൃഹാതുരത്വം പോലെ കടലില്‍ നങ്കൂരമിട്ടു കിടക്കുന്ന എണ്ണമറ്റ ചരക്കുകപ്പലുകള്‍, ചൈനീസ് ദേവാലയങ്ങള്‍, ബൗദ്ധമന്ദിരങ്ങള്‍, ദര്ഗകള്‍, പള്ളികള്‍, മണി എക്‌സ്‌ചേഞ്ച് കടകള്‍, എല്ലാം ചേര്‍ന്ന് അനുഭവങ്ങളുടെയും കാഴ്ചകളുടെയും

» Read more

അങ്കിൾ ഇദ്‌രീസിന്റെ മടയിൽ

എം നൗഷാദ് പെനാങ്ങ്: വംശമിശ്രണങ്ങളുടെ ദ്വീപ് – ഭാഗം 02 പെനാങ്ങ് ദ്വീപിനെ മലേഷ്യന്‍ വന്‍കരയുമായി ബന്ധിപ്പിക്കുന്ന രണ്ടു നീണ്ട പാലങ്ങളുണ്ട്. പെനാങ്ങ് കടലിടുക്കിനു മീതേയുള്ള ആ പാലങ്ങള്‍ കടന്നോ ജങ്കാര്‍ വഴിയോ വേണം ദ്വീപിലേക്കെത്താന്‍. ഏതാണ്ട് പതിമൂന്നര കിലോമീറ്ററാണ് ഏറ്റവും ചെറിയ, പഴയ പാലത്തിന്റെ നീളം. യുനെസ്‌കോയുടെ പൈതൃക നഗരപ്പട്ടികയില്‍ പെടുന്ന മനോഹര നഗരമാണ് ജോര്‍ജ് ടൗണ്‍. പെനാങ്ങിനെക്കുറിച്ചറിഞ്ഞ കാലം മുതലേ അതിന്റെ തെരുവുകളും സംസ്‌കാരത്തനിമയും ആഘോഷങ്ങളും പുരാതന കെട്ടിടങ്ങളും ക്ഷണിക്കാന്‍ തുടങ്ങിയതാണ്. ഇത്രകാലം കാത്തിരുന്നതിനു നന്ദി, പ്രിയ പെനാങ്ങ്! ഒടുവിലിതാ വന്നണഞ്ഞിരിക്കുന്നു

» Read more

പെനാങ്ങിലൊരു പുലർകാലത്ത്..

എം നൗഷാദ് പെനാങ്ങ്: വംശമിശ്രണങ്ങളുടെ ദ്വീപ് – ഭാഗം 01 ക്വലാലംപൂരില്‍ നിന്നുള്ള രാത്രിബസ് ഒരു മണിക്കൂര്‍ നേരത്തേ പെനാങ്ങിലെത്തി. പുലര്‍ച്ചെ ഏതാണ്ട് നാലുമണിയായിക്കാണും. ബട്ടര്‍വര്‍ത് ബസ്സ്റ്റാന്‍ഡ് ഉദാസീനമായ ഉറക്കച്ചടവുകളോടെ വലിയ തിരക്കോ ബഹളമോ ഇല്ലാതെ ഒരു പുതിയ ദിവസത്തിലേക്ക് ഉണരുകയാണ്. ഒരു രാത്രിയുറക്കം ബസില്‍ കഴിഞ്ഞുകിട്ടുമല്ലോ എന്ന ചെലവുചുരുക്കല്‍ ചിന്ത കൊണ്ടാണ് പുലര്‍ച്ചെ എത്തുന്ന ബസില്‍ പുറപ്പെട്ടത്. നല്ല സൗകര്യമുള്ള ബസായിരുന്നിട്ടും രണ്ടു പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ ഒറ്റക്കായിരുന്നിട്ടും ഉറക്കം വന്നിരുന്നില്ല. നിലാവുണ്ടായിരുന്നതുകൊണ്ട് ഗ്രാമീണ മലേഷ്യയെ കുറേയൊക്കെ നോക്കിയിരിക്കാന്‍ ശ്രമിച്ചു. ബസില്‍ അങ്ങിങ്ങായിരുന്ന് ഉറങ്ങുകയോ

» Read more

നിമ കമിലീ | നീയെന്റെ ഉന്മാദങ്ങളുടെ അറ്റം  

സമായേ ബിസ്മിൽ – 5  എം നൗഷാദ് നീയെന്റെ ഉന്മാദങ്ങളുടെ അറ്റം  പഞ്ചാബി സൂഫികവി ബാബാ ബുല്ലേഷാഹ് (മരണം 1757) എഴുതിയ കലാമാണ് “നിമ കമിലീ”. ഹസ്‌റത് ശാഹ് ഇനായത് ഖാദിരിയുടെ ശിഷ്യനായിരുന്ന ബുല്ലേഷാഹ് ദക്ഷിണേഷ്യൻ സൂഫിസാഹിത്യത്തിനും ദാർശനികതക്കുമേകിയ സംഭാവനകൾ അനല്പമാണ്. നൂറ്റാണ്ടുകളെ ഭേദിച്ച് ഇന്നുമവ മുസ്‌ലിം-സിഖ്-ഹൈന്ദവ പാരമ്പര്യങ്ങളിൽ ഒരേപോലെ ബഹുമാനിക്കപ്പെടുകയും ശ്രവിക്കപ്പെടുകയും ചെയ്യുന്നു. ആത്മീയാന്വേഷണത്തിന്റെ അസ്വാസ്ഥ്യവും ലഹരിയും പ്രകടമാകുന്ന നിരവധി രചനകൾ അദ്ദേഹത്തിന്റേതായുണ്ട്. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സഹവർത്തിത്തത്തിന്റെയും സന്ദേശമായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും എഴുത്തും. വാമൊഴിപാരമ്പര്യങ്ങളിലൂടെയാണ് ബുല്ലേഷായുടെ അധികരചനകളും ജീവിതവിവരങ്ങളും കൈമാറ്റം ചെയ്യപ്പെട്ടു പോന്നത്.

» Read more
1 2 3 4 16